തൃശൂർ: ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ നഗരത്തിലെ ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ഇരുപതാം തീയതി വയറുവേദന അനുഭവപ്പെടതിനെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. മൃതദേഹം നശിപ്പിച്ചു കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചെന്നും യുവതി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ദമ്പതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.