അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രാവിലെ 11.10 ന് രൂപാണിയുടെ ഡിഎൻഎ പരിശോധന നടത്തി. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

അതേസമയം, ഡിഎൻഎ പരിശോധനയിലൂടെ, കൊല്ലപ്പെട്ട 242 യാത്രക്കാരിൽ ഇതുവരെ 32 ഇരകളെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 14 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറിയെന്നും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇതുവരെ തിരിച്ചറിഞ്ഞത് ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്ന് അഡീഷണൽ സിവിൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.