മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ജില്ലയിലെയും കാര്യങ്ങൾ വിശകലനംചെയ്താൽ അക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കില്ല. ബിജെപിക്ക് ഇനിയും കേരളത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യത കുറവാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് പല ബൂത്തുകളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ്. വോട്ടെടുപ്പ് തുടങ്ങി ആദ്യ ഒരു മണിക്കൂറിൽ 4.38 ശതമാനം വോട്ടിങ് രേഖപ്പെടുത്തി.

മുടവൻമുഗളിലെ ഗവ. എൽപി സ്‌കൂളിൽ നടൻ മോഹൻലാൽ വോട്ട് ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖർ വോട്ട് ചയ്തു.