തൃശൂർ: യുദ്ധം കുത്തിപ്പൊക്കിയവരുടെ മൂന്നാംകിട പങ്കാളിയായി ഇന്ത്യ മാറിയെന്നും നെഞ്ചളവിന്‍റെ കണക്കുപറയുന്ന പ്രധാനമന്ത്രിക്കു നട്ടെല്ലുവളയ്ക്കാതെ നിൽക്കാനാകുമോയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യൻ നയങ്ങൾ ലോകമറിയുന്നതു ട്രംപിലൂടെയാണ്.

ഗൗരവമേറിയ വിഷയങ്ങളിൽ മോദി ഒരു വാക്കുപോലും പറയുന്നില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ കത്തിൽ ബിജെപി സീൽ വന്നതു കുറ്റകരമാണ്. ആരാണു കമ്മീഷൻ ഓഫീസിൽ ബിജെപിയുടെ സീൽ സൂക്ഷിക്കുന്നത്. എല്ലാ മതത്തിലെയും യഥാർഥ വിശ്വാസികളുമായി എൽഡിഎഫിനു സഖ്യമുണ്ട്. മതതീവ്രവാദം പറയുന്നവർക്കൊപ്പം ഞങ്ങളില്ലെന്നും നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം പറയുന്നതു കോണ്‍ഗ്രസിന്‍റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും ഉണ്ടാകാത്ത മുഖ്യമന്ത്രിക്കുവേണ്ടിയുള്ള തർക്കമാണു കോണ്‍ഗ്രസിൽ നടക്കുന്നത്. എൽഡിഎഫും ആർഎസ്എസ് നയിക്കുന്ന ബിജെപിയുമായി ഡീൽ നടക്കണമെങ്കിൽ സൂര്യൻ പടിഞ്ഞാറുദിക്കണം. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണു ശരിക്കുള്ള ഡീൽ. തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ പുതിയ മുഖമല്ല. സി.സി. മുകുന്ദൻ സ്വന്തം ചോരയെ വഞ്ചിച്ചു ശത്രുവിന്‍റെ പാളയത്തിലെ കരുവായി മാറിയെന്നും ആരോപണങ്ങൾക്കു നാട്ടിക മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.