സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള ബീഹാർ സർക്കാർ വ്യാഴാഴ്ച ഒരു പ്രധാന മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുകയാണ്. 31 പുതിയ അംഗങ്ങൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത. മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാറും മന്ത്രിസഭയിൽ അംഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നിശാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചതും ജെ.ഡി.യു പാർട്ടിയിൽ ചേർന്നതും. 

മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന നേതാക്കൾക്ക് ഇതിനകം തന്നെ അറിയിപ്പുകൾ ലഭിച്ചതായാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുതിർന്ന സഖ്യ നേതാക്കളും പങ്കെടുത്ത പട്‌നയിലെ തിരക്കേറിയ യോഗങ്ങൾക്ക് ശേഷം ബുധനാഴ്ച രാത്രിയാണ് ബിജെപിയും ജെഡിയുവും മന്ത്രിമാരുടെ പട്ടിക അന്തിമമാക്കിയത്.