കർണാടകയിലെ ചിക്കബെല്ലാപ്പൂരിൽ ഒരു ആശുപത്രിയുണ്ട്. അതിന് പിന്നാലെ ഇറാൻ ബന്ധമാണ് ഈ ആശുപത്രിയെ വ്യത്യസ്തമാക്കുന്നത്. കേവലം ഒരു കെട്ടിടം എന്നതിനപ്പുറം ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ അടയാളം കൂടിയാണ് ഈ ചികിത്സാലയം.
1980-കളുടെ തുടക്കത്തിൽ ഇന്ത്യ സന്ദർശിച്ച ഇറാന്റെ പരമോന്നത നേതാവിനെ ചിക്കബല്ലാപൂർ ജില്ലയിലെ അലിപുര ഗ്രാമത്തിൽ ഉണ്ടായ ഒരു ദുരന്തം ആഴത്തിൽ സ്പർശിച്ചു. സമീപത്ത് ആശുപത്രി ഇല്ലാത്തതിനാൽ ബെംഗളൂരുവിലേക്കുള്ള വഴിയിൽ ഒരു ഗർഭിണിയായ സ്ത്രീ മരിച്ചുവെന്ന് അറിഞ്ഞപ്പോൾ, ആ സംഭവം അദ്ദേഹത്തെ വല്ലാതെ ബാധിച്ചു. അടിസ്ഥാന വൈദ്യസഹായത്തിനായി ഗ്രാമവാസികൾക്ക് വീണ്ടും ദീർഘദൂരം സഞ്ചരിക്കേണ്ടിവരാതിരിക്കാൻ പ്രദേശത്തെ ഒരു ആശുപത്രിക്ക് ധനസഹായം നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.



