കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഈമാസം അവസാനം പ്രഖ്യാപിക്കും. സിറ്റിംഗ് എംഎൽഎമാരെയും സംവരണ സീറ്റിലെ സ്ഥാനാർഥികളെയുമാണ് ആദ്യം പ്രഖ്യാപിക്കുക.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര അവസാനിക്കുന്നതിന് മുൻപ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. നിലവിൽ 21 സിറ്റിംഗ് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതിൽ കെ.ബാബു മത്സരിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചു.

അതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയിലില്ല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഷാഫി പറമ്പിൽ എംപിയുടെ അഭിപ്രായം കൂടി പരിഗണിക്കും. തൃപ്പൂണിത്തുറയിൽ ഒന്നിലേറെ പേരുകളാണ് മുന്നോട്ടുവരുന്നത്.

ബാബുവിന്‍റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ സ്ഥാനാർഥി പ്രഖ്യാപനം. തിങ്കളാഴ്ച വിശാല കെപിസിസി യോഗം ചേരും. ഈ യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ദാരണയുണ്ടാകും.