മുംബൈ: ഒരു ലക്ഷം രൂപയോളം വന്ന ബില്ലിനെക്കുറിച്ച് രോഗി സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് 57,000 ആയി കുറഞ്ഞ് ആശുപത്രി ബിൽ. ബിൽ തുകയിൽ രോഗി സംശയം പ്രകടിപ്പിക്കുകയും, ബില്ലിലെ ഓരോ കാര്യങ്ങളും പ്രത്യേകം രേഖപ്പെടുത്തിയ ലിസ്റ്റ് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് തുക പകുതിയോളം കുറഞ്ഞത്.

ആശുപത്രി അധികൃതർ രോഗിക്ക് നൽകിയ ആകെ തുക 1,01,000 രൂപയായിരുന്നു. ബില്ലിൽ അസ്വാഭാവികത തോന്നിയ രോഗി, ഓരോ ചികിത്സയ്ക്കും മരുന്നിനും എത്ര രൂപ വീതമായെന്ന് വ്യക്തമാക്കുന്ന ‘ഐറ്റം വൈസ്’ ബിൽ ആവശ്യപ്പെട്ടു.

വിശദമായ ബിൽ നൽകാൻ ആവശ്യപ്പെട്ടതോടെ, ആശുപത്രി അധികൃതർ ബിൽ പുനപ്പരിശോധിക്കുകയും തുക 57,000 രൂപയായി കുറയുകയും ചെയ്തു. ഏകദേശം 44,000 രൂപയുടെ കുറവാണ് ഉണ്ടായത്.