മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ മദ്യപിച്ചെത്തിയ യുവാവ് അമ്മയെ കൊലപ്പെടുത്തി. 65 വയസുകാരിയായ സുമിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജഗദീഷ് പെറ്റ്കുലെ (37) യെ പോലീസ് അറസ്റ്റ് ചെയ്തു.
സുമിത്ര അത്താഴത്തിന് പാവയ്ക്ക കറി ഉണ്ടാക്കിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കറി വച്ചതിനെ തുടർന്ന് തുടങ്ങിയ തർക്കം തർക്കം രൂക്ഷമായതോടെ ജഗദീഷ് സുമിത്രയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഇയാളുടെ മർദനമേറ്റ സുമിത്ര സംഭവസ്ഥലത്തുവച്ചു
തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
ജഗദീഷ് സ്ഥിരമായി മദ്യപിക്കുന്നതിനാൽ ഭാര്യ രണ്ട് മാസം മുന്പ് വീട് വിട്ട് പോയിരുന്നു. തുടർന്ന് അമ്മയ്ക്കൊപ്പമാണ് ഇയാൾ താമസിക്കുന്നത്.
കൊലപാതകത്തെക്കുറിച്ച് അറിഞ്ഞയുടനെ സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



