പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ ചെനാബ് നദിയിലെ പ്രധാന അടിസ്ഥാന സൗകര്യ, ഊർജ്ജ പദ്ധതികൾ വേഗത്തിലാക്കി മോദി സർക്കാർ. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ സവൽകോട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിനായി സർക്കാർ ഉടമസ്ഥതയിലുള്ള എൻഎച്ച്പിസി ടെൻഡർ നൽകി.
ചെനാബ് നദിയിലെ സാവൽകോട്ട് ജലവൈദ്യുത പദ്ധതിക്കായി എൻഎച്ച്പിസി ടെൻഡർ തുറന്നിട്ടുണ്ട്, ഇതിന് ₹5,129 കോടി രൂപയാണ് ചെലവ്. മുഴുവൻ പദ്ധതിയും ഒരൊറ്റ പാക്കേജിന് കീഴിലാണ് പൂർത്തീകരിക്കുക. ടെൻഡർ രേഖ പ്രകാരം, ഈ പാക്കേജിൽ ഒരു ഡൈവേഴ്സന്റ് ടണൽ, അഡിറ്റ്, ഡിടി, കോഫർ ഡാം എന്നിവയുടെ നിർമ്മാണം ഉൾപ്പെടുന്നു.
കൂടാതെ, മാൻഡിയ നുള്ള ഡിടി, അനുബന്ധ റോഡ് നിർമ്മാണം, റൈറ്റ് ബാങ്ക് സ്പൈറൽ ടണൽ, ആക്സസ് ടണലുകൾ, അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ അനുബന്ധ പ്രവർത്തനങ്ങളും ഈ പാക്കേജിന്റെ ഭാഗമാകും. ചെനാബ് നദിയിലെ വൈദ്യുതി ഉൽപാദനത്തിന് ഈ പദ്ധതി നിർണായകമായി കണക്കാക്കപ്പെടുന്നു.



