കൊല്ലം: പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്ന് പരാതി. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിംഗ് വാട്ടർ എന്ന സ്ഥാപനത്തിൽ നടന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വാർഡനെയും സഹായിയേയും പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം പറയുന്നത് പോലെ ഒന്നും നടന്നിട്ടില്ലെന്ന് സ്ഥാപനം നടത്തിപ്പുകാരനായ പ്രിൻസ് പറഞ്ഞു. മകനെ കാലിൽ കയർ കെട്ടി ഫാനിന്‍റെ ഹൂക്കിൽ തൂക്കിയിട്ടെന്നും മകന്‍റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ടെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.