ഐക്യരാഷ്ട്ര സംഘടനയിൽ വെള്ളിയാഴ്ച നടന്ന ഒരു പൊതു ഹിയറിംഗിനിടെ ഇസ്രായേൽ നയതന്ത്രജ്ഞനും മുതിർന്ന യുഎൻ ഉദ്യോഗസ്ഥരും തമ്മിൽ ശക്തമായ വാക്കുതർക്കവും ബഹളവുമുണ്ടായി. സംഘർഷഭരിതമായ സാഹചര്യങ്ങൾക്കൊടുവിൽ യുഎൻ യോഗം പരസ്പരം ആക്രോശിക്കുന്ന അവസ്ഥയിലേക്ക് തരംതാഴുകയായിരുന്നു.

സായുധ സംഘർഷങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള യുഎൻ സെക്രട്ടറി ജനറലിൻ്റെ പ്രത്യേക പ്രതിനിധിയായ പ്രമീള പാറ്റൻ്റെ രാജി ആവശ്യപ്പെടാൻ ഇസ്രായേലിൻ്റെ യുഎൻ അംബാസഡർ ഡാനി ഡാനോൺ ഈ വേദി ഉപയോഗിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ന്യൂയോർക്കിൽ നടന്ന ഈ യോഗത്തിൽ ഇരുവരും മുഖാമുഖം വന്നപ്പോൾ അന്തരീക്ഷം കടുത്തു.