അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക കരാറിൽ ഒപ്പുവെച്ചെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങളും കടുത്ത പ്രസ്താവനകളും ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇറാനുമായുള്ള കരാറിനെച്ചൊല്ലി ഉയർന്ന വിമർശനങ്ങളിൽ കടുത്ത അമർഷം പ്രകടിപ്പിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ഇറാൻ ഇപ്പോൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണെന്ന് പ്രസ്താവിച്ചു.
ഇറാൻ കരാറിലൂടെ അമേരിക്കയിൽ നിന്നും അവർക്ക് ഇനി ഒരു പൈസ പോലും സാമ്പത്തിക സഹായമായി ലഭിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ്റെ സൈനിക ശേഷി പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്ന തൻ്റെ മുൻ അവകാശവാദം അദ്ദേഹം ആവർത്തിച്ചു. നിലവിൽ ഇറാന് സ്വന്തമായി വ്യോമസേനയോ നാവികസേനയോ പോലുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



