തിരുവനന്തപുരം/കൊച്ചി: അവയവ കച്ചവടത്തില്‍ കോടികണക്കിനു രൂപയുടെ ഇടപാടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സ്വകാര്യആശുപത്രികളിലും ഇടനിലക്കാരുടെ വീടുകളിലും ഇഡി പരിശോധന. തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ പ്രമുഖ സ്വകാര്യാശുപത്രികളിലും കൊല്ലത്തെ ഇടനിലക്കാരിയുടെ വീട്ടിലുമാണ് ഇഡി റെയ്ഡ് നടക്കുന്നത്. കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണു പരിശോധന. ബാങ്ക് ഉദ്യോഗസ്ഥരും ഇഡി ഉദ്യോഗസ്ഥരോടൊപ്പം പരിശോധനയില്‍ പങ്കാളികളായിട്ടുണ്ട്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവരുടെ അവയവങ്ങള്‍ പണം നല്‍കി വാങ്ങിയ ശേഷം വളരെ കുറച്ച് പണം മാത്രമാണ് ഇടനിലക്കാര്‍ നല്‍കി വന്നിരുന്നത്. വന്‍കിട ആശുപത്രികളും ഇടനിലക്കാരും അവയവം സ്വീകരിച്ചവരില്‍ നിന്നു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി പരിശോധന.

സ്വകാര്യ ആശുപത്രികള്‍ ഇടനിലക്കാര്‍ക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷനായി നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച് പല ഏജന്‍റുമാരും വസ്തു വകകള്‍ വാങ്ങിയതായി ഇഡി. കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ആശുപത്രികളിലെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഇഡി നടപടി തുടങ്ങിയത്. നജീബ്, വട്ടപ്പാറ സ്വദേശി സുധീര്‍, കൊല്ലം സ്വദേശിനി ശ്രീജ എന്നിവര്‍ക്കെതിരെ നേരത്തെ അവയവ കച്ചവടത്തില്‍ പോലീസ് കേസെടുത്തിരുന്നു.

അവയവ ദാനത്തിനായി വ്യാജ രേഖ ചമച്ച കേസിലാണ് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ഇഡി റെയ്ഡ് നടക്കുന്നത്. കേസിലെ പ്രധാന പ്രതിയായ നജീബിന്‍റെ അക്കൗണ്ടിലേക്ക് ആശുപത്രിയില്‍ നിന്ന് പണമിടപാടുകള്‍ നടന്നത് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇന്ന് രാവിലെ ആറോടെയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചി ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്.