റാഞ്ചി:വിദേശ മണ്ണിലിരുന്ന് ചിലർ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ഇന്ത്യൻ യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കാനും കളിപ്പാവകളാക്കാനും ശ്രമിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവിൻ. ഇത്തരം നീക്കങ്ങൾ ഇന്ത്യയിൽ അനുവദിക്കില്ലെന്നും രാജ്യത്തെ യുവാക്കൾ ആരുടെയും കളിപ്പാവകളാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജാർഖണ്ഡിലെ റാഞ്ചിയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീറ്റ്, സി‌ബിഎസ്ഇ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ച് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി അധ്യക്ഷന്‍റെ ഈ പ്രതികരണം.”വിദേശത്തിരുന്ന് ചിലർ വിചാരിക്കുന്നത് അവർക്ക് ഇന്ത്യയിലെ യുവാക്കൾക്ക് ദിശാബോധം നൽകാനാകുമെന്നാണ്. എന്നാൽ ഇന്ത്യൻ യുവാക്കൾ ഗ്രാമങ്ങളിലെ കർഷകർക്കൊപ്പവും, കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും, കോളേജ് കാമ്പസുകളിലുമാണ് ജീവിക്കുന്നത്. അവർ ആരുടെയും കൈയിലെ കളിപ്പാവകളാകില്ല.”

യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നവർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി വിദേശത്തുനിന്ന് തിരിച്ചെത്തിയ അഭിജീത് ദിപ്കെ (30) എന്ന യുവാവിന്‍റെ നേതൃത്വത്തിലാണ് ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നത്.