പശ്ചിമേഷ്യയിൽ കടുത്ത യുദ്ധഭീതി ഉയർത്തിക്കൊണ്ട്, കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ബുധനാഴ്ച പുലർച്ചെയോടെ ഗൾഫ് മേഖലയിലുടനീളം വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശവാസികൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുതാപരമായ മിസൈലുകളെയും ഡ്രോണുകളെയും സജീവമായി പ്രതിരോധിക്കുകയാണെന്ന് കുവൈറ്റ് സൈന്യം വ്യക്തമാക്കി.

കുവൈറ്റ് ആർമിയുടെ ജനറൽ സ്റ്റാഫ് പുറത്തിറക്കിയ ആദ്യ പ്രസ്താവനയിൽ, രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിലവിൽ ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സ്ഥിരീകരിച്ചു. പൊതുജനങ്ങൾ കേട്ട വൻ സ്ഫോടന ശബ്ദങ്ങളെല്ലാം തന്നെ പ്രതിരോധ സംവിധാനങ്ങൾ ശത്രുക്കളുടെ വ്യോമലക്ഷ്യങ്ങളെ വിജയകരമായി തകർത്തതിന്റെ ഫലമാണെന്നും സൈന്യം വ്യക്തമാക്കുകയുണ്ടായി.