കൊല്ലത്ത് സിവിൽ പോലീസ് ഓഫീസറുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ച കേസിൽ രണ്ടു യുവതികൾ അറസ്റ്റിൽ. ശൂരനാട് സ്വദേശിനി ആരതി, ഇടുക്കി സ്വദേശിനി ഗായത്രി എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വി.എസ് വിവേകിന്റെ ബൈക്കിനാണ് തീയിട്ടത്.
കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ വീടിന്റെ കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിനാണ് പ്രതികൾ തീയിട്ടത്. പോർച്ചിൽ നിന്ന് പുക ഉയരുന്നതും തീ പടരുന്നതും കണ്ട് വീട്ടുകാർ ഓടിയെത്തി പരിശോധന നടത്തിയെങ്കിലും സംഭവ സ്ഥലത്ത് ആരെയും കണ്ടെത്താനായില്ല. തുടർന്ന് പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.



