ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുൻ നടിയും മോഡലുമായ ട്വിഷ ശർമ്മയുടെ ഭർത്താവ് സമർത്ഥ് സിംഗ് കേസിൽ പോലീസിന് മുന്നിൽ സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തി. ഗർഭച്ഛിദ്രത്തിന് (Abortion) ശേഷം ട്വിഷ അതീവ ദുഃഖിതയായിരുന്നുവെന്നും കഴിഞ്ഞ ഏപ്രിൽ മാസത്തിൽ താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം അവരുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ പ്രകടമായിരുന്നുവെന്നും സമർത്ഥ് പോലീസിനോട് പറഞ്ഞു.
ഇതിന് പുറമെ കടുത്ത മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോയ ട്വിഷയ്ക്ക് താൻ 7 ലക്ഷം രൂപ നൽകിയിരുന്നുവെന്നും എന്നാൽ ഇത് എന്തിനാണ് നൽകിയത് എന്നതിന് കൃത്യമായ കാരണം വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.



