ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം നിലനിൽക്കെ, ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ സുപ്രധാന വ്യോമതാവളത്തിൽ പാകിസ്താൻ സംരക്ഷണമൊരുക്കിയതായി റിപ്പോർട്ട്. സി.ബി.എസ് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, റാവൽപിണ്ടിക്ക് സമീപമുള്ള നൂർ ഖാൻ പാകിസ്താൻ എയർഫോഴ്സ് ബേസിലാണ് ഇറാനിയൻ വിമാനങ്ങൾ പാർക്ക് ചെയ്തിരുന്നത്. വാഷിംഗ്ടണിനും ടെഹ്‌റാനും ഇടയിൽ ഒരു നയതന്ത്ര മധ്യസ്ഥനായി പാകിസ്താൻ സ്വയം അവതരിപ്പിക്കുമ്പോഴാണ് ഇത്തരമൊരു രഹസ്യ നീക്കം നടന്നതെന്നത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിട്ടുണ്ട്.

ഏപ്രിൽ ആദ്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാൻ തങ്ങളുടെ സൈനിക ആസ്തികൾ പാകിസ്താനിലേക്ക് മാറ്റിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.