ഓപ്പറേഷൻ സിന്ദൂർ വാർഷികത്തിൽ, ഇന്ത്യയുടെ സുപ്രധാന നീക്കത്തെ പ്രശംസിച്ച് അമേരിക്കൻ സൈനിക വിദഗ്ധൻ ജോൺ സ്പെൻസർ. സംഘർഷം തുടങ്ങി 72 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാന് മേൽ ഇന്ത്യ വ്യോമാധിപത്യം നോടിയെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയുടെ വളർന്നുവരുന്ന സൈനിക ശേഷിയുടെയും സംയോജിത യുദ്ധമുറകളുടെയും വലിയൊരു തെളിവാണ് ഈ ദൗത്യമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മെയ് മാസത്തിൽ ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ കുറിച്ചുള്ള വിശകലനത്തിലാണ് സ്പെൻസർ ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കത്തിൽ ഇന്ത്യൻ വിമാനങ്ങൾ തകർക്കപ്പെട്ടെന്ന വാർത്തകൾക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യം ലഭിച്ചിരുന്നെന്നും പാക്കിസ്ഥാൻ മേൽക്കൈ നേടിയെന്ന തരത്തിലായിരുന്നു ആദ്യ റിപ്പോർട്ടുകളെന്നും അദ്ദേഹം ഓർമിച്ചു.



