കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ബേപ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 14 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന് 3956 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണുള്ളത്.

ഒരു ഘട്ടത്തിൽ റിയാസിന്‍റെ ഭൂരിപക്ഷം 8000 കടന്നിരുന്നു. റിയാസ് വിജയിച്ചാൽ തലമൊട്ടയടിച്ച് കാതിൽ കമ്മലിട്ട് നടക്കുമെന്ന് എതിർ സ്ഥാനാർഥി പി.വി.അൻവർ പറഞ്ഞിരുന്നു. ഇനി തങ്ങളുടെ ശക്തികേന്ദ്രത്തിലാണ് വോട്ട് എണ്ണാനുള്ളതെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞുവീശുകയാണ്. നിലവിൽ യുഡിഎഫ് 102 സീറ്റിലും എൽഡിഎഫ് 36 സീറ്റിലും എൻഡിഎ രണ്ടു സീറ്റിലും ലീഡു ചെയ്യുകയാണ്.