കോൽക്കത്ത: പശ്ചിമബംഗാളിലെ ഗാരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. സൗമിക് ദാസിന്‍റെ ഭാര്യ ഇനാക്ഷി ദാസ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സൗമിക് ഒളിവിലാണ്.

ഞായറാഴ്ച രാവിലെ വീട്ടുജോലിക്കാരി സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും എട്ട് വയസുള്ള രോഗബാധിതനായ മകൻ അടുത്ത മുറിയിൽ ഉണ്ടായിരുന്നു.

ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ആക്രമിയെ ഇനാക്ഷി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തലക്കടിയേറ്റതെന്ന് പോലീസ് സംശയിക്കുന്നു.

ഒളിവിൽ പോയ സൗമികിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.