ഇടുക്കി: ഇടുക്കി ഡാമിന് സമീപം ഉളുപ്പൂണി മുല്ലക്കാനം ഭാഗത്ത് കാട്ടാനകളുടെ മുൻപിൽപ്പെട്ട യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് വനത്തോട് ചേർന്ന ഭാഗത്ത് നിലയുറപ്പിച്ചിരുന്ന നാല് കാട്ടാനകളുടെ മുൻപിലേക്കാണ് യുവാക്കൾ എത്തിയത്.

കാഴ്ചകൾ കാണാനെത്തിയ യുവാക്കൾ, അപരിചിത സാന്നിദ്ധ്യം കണ്ട് പിൻവാങ്ങാൻ ശ്രമിച്ച ആനകളെ പിന്തുടർന്ന് പ്രകോപിപ്പിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാരുടെ വിലക്ക് അവഗണിച്ചായിരുന്നു യുവാക്കളുടെ നീക്കം. ഇതോടെ പ്രകോപിതരായ ആനക്കൂട്ടം ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. പ്രദേശവാസികളല്ലാത്ത യുവാക്കളാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. മീൻപിടിക്കാനും കാലിത്തീറ്റ ശേഖരിക്കാനുമായി ഡാം സൈറ്റിൽ എത്തുന്ന നാട്ടുകാരെ സാധാരണ ഗതിയിൽ ആനകൾ ഉപദ്രവിക്കാറില്ല. എന്നാൽ പുറമേ നിന്നുള്ളവർ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് തങ്ങൾക്കും ഭീഷണിയാകുന്നുവെന്ന പരാതിയിലാണ് പ്രദേശവാസികൾ.