അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പോരാട്ടം പുതിയ ഘട്ടത്തിലേക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനിടയിൽ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുതിർന്ന പ്രതിനിധി സംഘത്തോടൊപ്പം വെള്ളിയാഴ്ച ഇസ്ലാമാബാദിലെത്തി. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, തങ്ങളുടെ നിലപാടുകളും ആശങ്കകളും പാകിസ്ഥാൻ വഴി വാഷിംഗ്ടണെ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇറാൻ വിദേശകാര്യ മന്ത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ജനറൽ സയ്യിദ് ആസിം മുനീർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി എന്നിവർ ചേർന്നാണ് ഇറാൻ സംഘത്തെ സ്വീകരിച്ചത്.



