മലപ്പുറം: വേങ്ങരയിൽ വാടക കെട്ടിടത്തിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കടലൂര്‍ ജില്ലയിലെ ചിദംബരം സ്വദേശി ശങ്കര്‍ അഞ്ചാൻ (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ശങ്കര്‍ അഞ്ചാനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

എസ്എസ് റോഡിലെ കോയപ്പാപ്പ ജാറത്തിന് എതിര്‍വശത്തുള്ള വാടക കെട്ടിടത്തിലാണ് ശങ്കര്‍ അഞ്ചാൻ താമസിച്ചിരുന്നത്. ഇയാളുടെ സഹോദരൻ ബാലമുരുകന്‍ വേങ്ങരയിൽ തന്നെയാണ് താമസം. ബാലമുരുകന്‍ ശങ്കര്‍ അഞ്ചാനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ശങ്കര്‍ അഞ്ചാനെ മുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്തിരിക്കുന്ന തരത്തിലായിരുന്നു മൃതദേഹം. 20 വർഷമായി ‌ശങ്കര്‍ അഞ്ചാൻ വേങ്ങരയിലുണ്ട്.

യന്ത്രമുപയോഗിച്ച് പുല്ലുവെട്ടുന്ന തൊഴിലാളിയാണ്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.