കോട്ടയം: ക്രൈസ്തവ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ബിജെപി ഗൂഢാലോചനയാണു കേന്ദ്രസര്‍ക്കാരിന്‍റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനു പിന്നിലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.

ബില്ല് അവതരണം സംശയത്തോടെ കാണുവാന്‍ സാധിക്കുകയുള്ളുവെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ഇന്ത്യയില്‍ സേവനരംഗത്തും ആതുര ശുശ്രൂഷാരംഗത്തും കൂടുതല്‍ സ്ഥാപനങ്ങള്‍ ഉള്ളത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ്. ഈ സ്ഥാപനങ്ങള്‍ക്ക് വിദേശത്തുള്ള ആളുകള്‍ സഹായം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ നിയന്ത്രിക്കുന്നതിനാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സംഘടനകളുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനെ പുതിയ ഭേദഗതി സഹായിക്കു. ബിജെപി ഗൂഢാലോചനയാണു ബില്ലിനു പിന്നിലെന്നും ഫ്രാന്‍സിസ് ജോര്‍ജ് കുറ്റപ്പെടുത്തി.