ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ തള്ളി. മൂർത്തിജാപൂരിൽ നിന്ന് നാഗ്പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പ്രണിത (25) യെയാണ് ഭർത്താവ് അക്ഷയ് ചൗരപാഗർ (28) കാറിൽ വച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
നദിയിൽ അജ്ഞാത മൃതദേഹം കണ്ടത്തിയതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്ഷയ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ തള്ളിയതാണെന്ന് കണ്ടെത്തിയത്.
ഇരുവർക്കും രണ്ട് വയസുള്ള ഒരു കുഞ്ഞുണ്ട്. കൊലപാതകം നടക്കുന്പോൾ കുഞ്ഞ് ഉറക്കത്തിലായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



