കോൽക്കത്ത: കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കമ്മ്യൂണിക്കേഷനിൽ ബിജെപി ചിഹ്നം പതിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. “പൂച്ച പുറത്തുചാടിയിരിക്കുന്നു” എന്ന് പറഞ്ഞ മമത, ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടംപാലകരായി മാറിയെന്ന് ആരോപിച്ചു.

ബംഗാളിലെ ചില നിയമസഭാ മണ്ഡലങ്ങളിൽ വിതരണം ചെയ്ത വോട്ടർ പട്ടികയുടെ കവറുകളിലും രേഖകളിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ചിഹ്നം കണ്ടെത്തിയതാണ് വിവാദത്തിന് കാരണമായത്. സർക്കാർ സംവിധാനങ്ങളെയും സ്വതന്ത്ര സ്ഥാപനങ്ങളെയും ബിജെപി കാവിവത്കരിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി.

നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചരണ വിഭാഗമായി മാറിയത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അവർ പറഞ്ഞു.