ലക്നോ: ഉത്തർപ്രദേശിൽ സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മീററ്റിലെ മോഡിപുരം പ്രദേശത്താണ് സംഭവം.

ബിഹാറിലെ ഛപ്ര ജില്ല സ്വദേശിനിയായ പ്രിയ (20) ആണ് മരിച്ചത്. മൂന്നാം വർഷ ബിസിഎ വിദ്യാർഥിനിയായിരുന്നു പ്രിയ. സ്ഥാപനത്തിലെ തന്നെ വിദ്യാർഥിയായ സഹോദരനാണ് പ്രിയയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

സഹോദരൻ ഉടൻതന്നെ പ്രിയയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. വിവരം ലഭിച്ചതിനെത്തുടർന്ന് പല്ലവ്പുരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം പ്രിയയുടെ മുറി പരിശോധിച്ചു.

പ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പല്ലവ്പുരം എസ്എച്ച്ഒ മഹേഷ് കുമാർ പറഞ്ഞു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് തോന്നുന്നതെന്നും എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.