മകനെ കൊല്ലാൻ ശ്രമിച്ച് ഒടുക്കം മറ്റൊരാളുടെ കൊലയാളിയായി മാറുകയാണ് റായ്പൂറിലെ ഒരു പിതാവ്. സ്വന്തം മകനെ കൊല്ലാൻ സ്ത്രീയെ വാടകയ്‌ക്കെടുക്കുകയും ഒടുക്കം ആ സ്ത്രീയെ തന്നെ കൊലപ്പെടുത്തി, പിന്നീട് പണവും സ്വർണ്ണവുമായി അപ്രത്യക്ഷനായി. എന്നാൽ സത്യം ഒരിയ്ക്കൽ മറനീക്കി പുറത്തുവരുമെന്ന് പറയുന്നതുപോലെ അഞ്ച് വർഷങ്ങൾക്ക് ശേഷം അയാൾ പിടിക്കപ്പെട്ടു.

ഛത്തീസ്ഗഡിലെ റായ്പൂരിൽ 2021-ൽ നടന്ന ഒരു കൊലപാതക, കവർച്ച കേസ് തെളിയിച്ചുകൊണ്ട്, നരോദ പ്രദേശത്ത് നിന്നാണ് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് പ്രതിയായ അജയ് മിശ്രയെ അറസ്റ്റ് ചെയ്തത്.

ഒരു കുടുംബത്തിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് കേസ്. ശകുന്തള യാദവും ഇളയ മകൻ അമിത് യാദവും ചേർന്ന് മൂത്ത മകനെ കൊലപ്പെടുത്താൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മിശ്രയെ നിയമിച്ചതായി ആരോപണമുണ്ട്. നാല് ലക്ഷം രൂപയുടെ ഇടപാടിൽ ഒരു ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു.