തിരുവനന്തപുരം: കോവളം സീറ്റ് ഐഎസ്ജെഡിയിൽ നിന്ന് ഏറ്റെടുത്ത് സിപിഎം. മണ്ഡലത്തിൽ ഭഗത് റൂഫസ് മത്സരിക്കും. ഭഗത് റൂഫസ് എൽഡിഎഫ് സ്വതന്ത്രനായാകും മത്സരിക്കുക.

ഭഗത് റൂഫസിന്‍റെ സ്ഥാനാർഥിത്വം എൽഡിഎഫ് അംഗീകരിച്ചു. ഏപ്രിൽ ഒമ്പതിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോവളം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർഥിയായി ഭഗത് റൂഫസിനെ തീരുമാനിച്ചുവെന്ന് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ആർജെഡി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചായിരുന്നു ഭഗത് റൂഫസ് ഐഎസ്ജെഡിയിലെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആർജെഡിയെപ്പോലെ ഐഎസ്ജെഡിയുടെയും മത്സരം മൂന്ന് സീറ്റുകളിലേക്കു ചുരുങ്ങും.

ജില്ലാ പഞ്ചായത്ത് മുൻ അംഗം കൂടിയാണു ഭഗത് റൂഫസ്. ആർജെഡി സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.എൻ.സുരേഷും സ്ഥാനാർഥിത്വം ആഗ്രഹിച്ച് ഐഎസ്ജെഡിയിലെത്തിയിരുന്നു.

കോവളം സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന നിർദേശം നേരത്തേ ജില്ലാ കമ്മിറ്റി ഉന്നയിച്ചിരുന്നു. എന്നാൽ ഒരു സീറ്റും ഘടകകക്ഷികളിൽ നിന്ന് ഏറ്റെടുക്കണ്ട എന്നു സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ഇരു പാർട്ടികളും അവകാശവാദം ഉന്നയിക്കുകയും കഴിഞ്ഞതവണ മുന്നണിക്കു നഷ്ടമായ ഏക സീറ്റിൽ മികച്ച ജയസാധ്യതയുള്ള സ്ഥാനാർഥി വേണമെന്നു സിപിഎം നിർബന്ധം പിടിക്കുകയും ചെയ്തതോടെയാണു പൊതു സ്വതന്ത്രൻ എന്ന നിലയിലേക്കു കാര്യങ്ങൾ എത്തിയത്.