ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഒന്പതംഗ ബെഞ്ച് പരിഗണിക്കുന്ന കേസിൽ വാദം എഴുതി നൽകുന്നതിനുള്ള സമയപരിധി നീട്ടി.

ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുന്പാകെ ഇക്കാര്യം ഉന്നയിച്ചതിനെത്തുടർന്നാണ് അടുത്ത തിങ്കളാഴ്ചവരെ സമയപരിധി നീട്ടിയത്.കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും സമയപരിധി ബാധകമാണ്.

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി കോടതിയിൽ ഹാജരാകും.

നേരത്തേ സുപ്രീംകോടതിക്കുമുന്നിൽ വിഷയമെത്തിയപ്പോൾ യുവതീപ്രവേശനത്തെ അനുകൂലിച്ച മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിക്കു പകരമാണ് സിംഗ്‌വി ഹാജരാകുന്നത്.

2019ൽ വിഷയം സുപ്രീംകോടതി പരിഗണിച്ചപ്പോൾ യുവതീപ്രവേശനത്തെ എതിർത്തുകൊണ്ടാണ് അദ്ദേഹം ഹാജരായത്.