ലക്നൗ: രാജ്യത്ത് എൽപിജി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സമാജ്വാദി പാർട്ടി നേതാവിന്റെ വീട്ടിൽനിന്ന് 55 സിലിണ്ടറുകൾ റെയ്ഡിൽ പിടിച്ചെടുത്തതായി റിപ്പോർട്ട്. യുപി ഹാപൂർ ജില്ലയിലുള്ള എസ്പി നേതാവായ അബ്ദുൾ റഹ്മാന്റെ വീട്ടിൽനിന്നുമാണ് എൽപിജി സിലിണ്ടറുകൾ കണ്ടെടുത്തത്.
നേരത്തെ രാജ്യത്തെ എൽപിജി ക്ഷാമത്തിനു കേന്ദ്രത്തെയടക്കം സമാജ്വാദി പാർട്ടി കുറ്റപ്പെടുത്തിയിരുന്നു. പാചകവാതക ലഭ്യത സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സമാജ്വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് പറഞ്ഞത്. ജനങ്ങൾ നീണ്ട ക്യൂവിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെയാണ് സ്വന്തം പാർട്ടി അംഗത്തിന്റെ വീട്ടിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 55 സിലിണ്ടറുകൾ കണ്ടെടുത്തത്. എന്നാൽ സംഭവത്തിനു പിന്നാലെ അബ്ദുൾ റഹ്മാനുമായി ബന്ധമില്ലെന്ന് സമാജ്വാദി പാർട്ടി അറിയിച്ചു.



