കാസര്‍ഗോഡ്: കാഴ്ചപരിമിതിയുള്ള പതിനാലുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സ്പെഷല്‍ സ്കൂള്‍ ജീവനക്കാര്‍ അറസ്റ്റില്‍.
പാചകത്തൊഴിലാളി ബദിയഡുക്ക എടനീര്‍ സ്വദേശി ഫൗസിയ (43), ശുചീകരണ തൊഴിലാളി കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല സ്വദേശി കെ.എം. ഷഫീര്‍ (51) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരെയും ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. 40 ശതമാനം കാഴ്ചപരിമിതിയുള്ള കുട്ടിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസം മുതല്‍ പലതവണ ഫൗസിയ കുട്ടിയെ പീഡനത്തിനിരയാക്കിയെന്നും കുട്ടിയുടെ സാന്നിധ്യത്തില്‍ ഫൗസിയയും ഷഫീറും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ലൈംഗികാതിക്രമത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട് പറഞ്ഞു. അമ്മ വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയുമായിരുന്നു.



