അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആഗോളതലത്തിൽ കടുത്ത എണ്ണ-വാതക പ്രതിസന്ധിക്ക് കാരണമാകുന്നു. ഇറക്കുമതിയെ പൂർണ്ണമായും ആശ്രയിക്കുന്ന രാജ്യങ്ങളെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

പാകിസ്ഥാൻ, ബംഗ്ലാദേശ്, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം മൂലം എണ്ണ ലഭ്യത കുറഞ്ഞതും ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതുമാണ് ഈ രാജ്യങ്ങളെ തളർത്തുന്നത്.