കൊച്ചി: നടന്‍ മമ്മൂട്ടിയുടെ സന്ദര്‍ശനത്തോടെ വയനാട് ടൗണ്‍ഷിപ്പിനെക്കുറിച്ച് ലോകം കൂടുതല്‍ അറിഞ്ഞെന്നും ഇതു മാതൃകയാണെന്നും മന്ത്രി പി. രാജീവ്.

തിരക്കുകള്‍ക്കിടയിലും മമ്മൂട്ടിക്ക് വയനാട്ടില്‍ പോയി ടൗണ്‍ഷിപ്പ് കാണണമെന്നു തോന്നുന്ന മഹത്തായ മാതൃക ലോകത്തിനുമുമ്പില്‍ കാഴ്ചവയ്ക്കാന്‍ നമ്മള്‍ക്കായി. അതാണു പ്രധാനം. അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

പെരുമ്പളം പാലത്തെക്കുറിച്ചും മമ്മൂട്ടി മനോഹരമായി പറഞ്ഞു. ചെമ്പ് സ്വദേശിയായ അദ്ദേഹം പഴയകാല ഓര്‍മകള്‍ പങ്കുവച്ച് ഇന്നത്തെ മാറ്റം, ചേര്‍ത്തുപിടിക്കല്‍, എന്താണു വികസനം എന്നിവയെക്കുറിച്ചെല്ലാം പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. ഇതെല്ലാം വരുമ്പോള്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.