കോഴിക്കോട്: കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ‘ഒരു രൂപയ്ക്ക് ഷൂ’ എന്ന ഓഫർ നൽകിയതിനെത്തുടർന്ന് സംഘർഷം. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശുകയും കടയുടമകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.’ട്രെൻഡ് ഫാക്ടറി’ എന്ന ഷൂ കടയാണ് ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന് സോഷ്യൽ മീഡിയ വഴി പരസ്യം നൽകിയത്. ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്ക് ഓഫർ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ഓഫർ അറിഞ്ഞെത്തിയ നൂറുകണക്കിന് ആളുകൾ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ, പുലർച്ചെ മൂന്ന് മണി മുതൽ കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. രാവിലെ പത്ത് മണിയോടെ തിരക്ക് അനിയന്ത്രിതമാവുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ലാത്തി വീശേണ്ടി വന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് കട ഇന്ന് തുറക്കില്ലെന്ന് ബോർഡ് വെച്ചതോടെ ആളുകൾ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു.

രാവിലെ പത്ത് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ ഓഫർ പുലർച്ചെ തന്നെ തീർന്നുവെന്ന് പറഞ്ഞ് കട അധികൃതർ പറ്റിച്ചതായി ക്യൂ നിന്നവർ ആരോപിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ജനക്കൂട്ടത്തെ വിളിച്ചുകൂട്ടിയതിനും ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനും കടയുടമകൾക്കെതിരെ പോലീസ് കേസെടുത്തു. നിലവിൽ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.