കാസർകോട്: വിവാഹാഘോഷത്തിനിടെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ചതിനെതുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൊവ്വൽ അമ്മങ്കോട് ആയിഷയാണ് (49) അറസ്റ്റിലായത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.

മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് മുളിയാർ സ്വദേശി ജസീല (24) കഴിഞ്ഞ മാസം 22നാണ് ആത്മഹത്യ ചെയ്തത്. ആയിഷയാണ് ജസീലയ്ക്കെതിരെ മോഷണ ആരോപണം ഉന്നയിച്ചത്. ജസീലയുടെ സുഹൃത്ത് അഫ്രീദിന്‍റെ മാതാവാണ് അറസ്റ്റിലായ ആയിഷ. അഫ്രീദ് കേസിലെ മറ്റൊരു പ്രതിയാണ്.

താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് രണ്ട് കുട്ടികളുടെ അമ്മയായ ജസീല വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ച ജസീലയുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ ഭർതൃവീട്ടുകാർക്കെതിരേയും അയൽവീട്ടുകാർക്കെതിരേയും കുടുംബം പരാതി നൽകി.

സുഹൃത്തിന്‍റെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെ സ്വർണമാല കാണാതായെന്നും ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ജസീലയെ ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ല. ഇതിനുശേഷം ജസീല കടുത്ത മാനസികസമ്മർദത്തിലായിരുന്നു. തുടർന്ന് ഭർത്താവിന്‍റെ വീട്ടുകാർ ജസീലയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതിനു പിന്നാലെയാണ് വിഷം കഴിച്ചത്.