തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവുമായ ഒ പനീർസെൽവം (ഒപിഎസ്) ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു, ഇത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് നാടകീയമായ വഴിത്തിരിവായി മാറുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തെ പാർട്ടിയിലേയ്ക്ക് സ്വാഗതം ചെയ്ത് എംകെ സ്റ്റാലിൻ ചിത്രം പങ്കുവെച്ചു.
തനിക്കൊപ്പമുള്ള പ്രവർത്തകരുമായി നിരവധി തവണ കൂടിയാലോചനകൾ നടത്തിയതിനു ശേഷമാണ് ഈ നീക്കം. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് വെച്ച് എംകെ സ്റ്റാലിൻ അദ്ദേഹത്തെ പാർട്ടിയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയും മുൻ എഐഎഡിഎംകെ മേധാവി ജെ ജയലളിതയുടെ ദീർഘകാല വിശ്വസ്തനുമായ ഒപിഎസ്, 2016 ൽ അവരുടെ മരണശേഷം പാർട്ടിക്കുള്ളിൽ കടുത്ത അധികാര പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. എടപ്പാടി കെ പളനിസ്വാമിയുമായുള്ള (ഇപിഎസ്) മത്സരം എഐഎഡിഎംകെയിൽ പിളർപ്പിന് കാരണമായി, ഒടുവിൽ ഒപിഎസിന് സംഘടനാ നിയന്ത്രണവും രാഷ്ട്രീയ അടിത്തറയും നഷ്ടപ്പെട്ടു.



