തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ പ്രതികളെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി. തിരുവനന്തപുരം ഫോര്‍ട്ട് പോലീസിനെതിരെയാണ് ഗുരുതര ആരോപണം.

ബൈക്ക് മോഷണ കേസിൽ കൊച്ചി പോലീസ് അറസ്റ്റ് ചെയ്ത് ഫോര്‍ട്ട് പോലീസിന് കൈമാറിയ ജിനു ബേബിയ്ക്കും ഉണ്ണിക്കുമാണ് മര്‍ദനമേറ്റത്. മര്‍ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ ജയിലിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഉണ്ണിയും ആശുപത്രിയിൽ ചികിത്സയിലാണ്.

പരാതിയിന്മേൽ മജിസ്ട്രേറ്റ് ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വാഹനത്തിലിട്ട് പട്ടിക കൊണ്ട് അടിച്ചുവെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു.