മാണ്ഡ്യ: കർണാടകയിൽ പ്രണയവിവാഹത്തിന് പിന്തുണച്ചതിന് മധ്യവയസ്കന്‍റെ കാൽപാദം തല്ലിതകർത്തു. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പാണ്ഡവപുരത്തിന് സമീപം ബൊമ്മലപുര സ്വദേശി പ്രകാശിന്‍റെ കാൽ ആണ് പെൺ‌കുട്ടിയുടെ ബന്ധുക്കൾ കല്ലുകൊണ്ട് തല്ലിതകർത്തത്.

ഞായറാഴ്ചയാണ് പ്രകാശിനും മരുമകൻ നവീനും നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൊമ്മലപുരയിൽ പ്രണയവിവാഹത്തിന് പെൺകുട്ടിക്ക് കൂട്ടുനിന്ന സംഭവത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് പ്രകാശിനെയും നവീനെയും പെൺകുട്ടിയുടെ സഹേദരൻ ഗിരീഷും ബന്ധു സഞ്ജുവും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശിനെയും മരുമകൻ നവീനെയും പിന്തുടർന്ന് സംഘം ആക്രമിച്ചത്.

പെൺകുട്ടിയുടെ പിതാവും സഹോദരനും ബന്ധുക്കളും ചേർന്നാണ് ഇരുവരെയും ആക്രമിച്ചത്. അക്രമി സംഘം കല്ലുകൊണ്ട് കാൽപാദം തല്ലി തകർക്കുകയായിരുന്നു.