കോഴഞ്ചേരി: സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ഒപി ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ബ്ലോക്കിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ആരോഗ്യരംഗം വെന്‍റിലേറ്ററിലാണെന്ന വിദേശ കുത്തകമരുന്ന് കമ്പനികളുടെ പ്രചാരണം മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി. കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ മിക്കവയും വിദേശ കമ്പനികള്‍ ഏറ്റെടുത്തുകഴിഞ്ഞു.

വിദേശത്ത് ആശുപത്രികള്‍ നടത്തുന്ന കമ്പനികളല്ല, മറിച്ച് മരുന്നുകമ്പനികളാണ് പല സ്വകാര്യ ആശുപത്രികളിലും 80ഉം 90 ഉം ശതമാനം ഓഹരികള്‍ കൈവശപ്പെടുത്തിയിട്ടുള്ളത്. ഇവര്‍ മുടക്കിയ പണം തിരികെപ്പിടിക്കണമെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ മേഖല തകരണം. ഇതു മുന്നില്‍കണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും മന്ത്രി പറഞ്ഞു.