കൊല്ലം: പത്തനാപുരം പിറവന്തൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. പിറവന്തൂർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റും തിരുവനന്തപുരം പട്ടം സ്വദേശിയുമായ മുഹമ്മദ് ഖാൻ ആണ് വിജിലൻസ് പിടിയിലായത്.

ഭൂമി തരം മാറ്റി നൽകുന്നതിനാണ് പ്രതി പിറവന്തൂർ സ്വദേശിയിൽ നിന്ന് 10,000രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പിറവന്തൂർ സ്വദേശിനിയായ വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള 34 സെന്‍റ് ഭൂമി തരം മാറ്റി നൽകാനാണ് മുഹമ്മദ് ഖാൻ കൈക്കൂലി ആവശ്യപ്പെട്ടത്.

പണം ഗൂഗിൾ പേ വഴി നൽകുകയോ വില്ലേജ് ഓഫീസിലെത്തി നേരിട്ട് നൽകുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതേ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് മുഹമ്മദ് ഖാൻ വിജിലൻസിന്‍റെ നിരീക്ഷണത്തിലായി.

വിജിലൻസിന്‍റെ നിർദേശപ്രകാരം പരാതിക്കാരൻ നൽകിയ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.