കാഞ്ഞങ്ങാട്: ഡോക്ട‌റുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. മാവുങ്കാൽ ഇസിഎച്ച്എസ് പോളിക്ലിനിക്കിലെ ജീവനക്കാരനായ ജയകൃഷ്ണൻ, ആശുപത്രി ലാബ് ടെക്ന‌ിഷ്യ അഞ്ജലി എന്നിവർക്കെതിരെ കേസെടുത്തത്.

ബുധനാഴ്‌ച രാവിലെയാണു സംഭവം. ഡോക്‌ടറുടെ മുറിയിലും മേശയിലും കസേരയിലും നായ്ക്കുരണപ്പൊടി വിതറിയ നിലയിലായിരുന്നു. തുടർന്ന് ഡോക്ടർ ഹൊസ്‌ദുർഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ഇരുവരെയും ജോലിസംബന്ധമായി ഡോക്ടർ മുമ്പ് ശകാരിച്ചിരുന്നു. ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.