തൃപ്പൂണിത്തുറ: സാമ്പത്തിക തട്ടിപ്പ് കേസില്‍ അഭിലാഷം സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമയുടെ ചെലവ് കൂട്ടിയെന്നും സിനിമയുടെ മാസ്റ്റര്‍ പ്രിന്‍റ് കൈക്കലാക്കി വഞ്ചിക്കുകയും ചെയ്‌തെന്ന നിര്‍മാതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്.

ഷംസുദ്ദീന്‍ താമസിച്ചിരുന്ന കാക്കനാടുള്ള ( ഒലിവ്) ഫ്‌ളാറ്റില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി പോലീസ് ഇയാളെ പിടികൂടിയത്. പോലീസെത്തിയപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയാണ് പോലീസ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്.

സംവിധായകന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് എതിരെയായിരുന്നു കേസ്. ഏകദേശം നാലു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ക്രമക്കേടിലൂടെ നിര്‍മാതാവിന്‍റെ സ്ഥാപനത്തിന് നേരിട്ട് 97 ലക്ഷം രൂപയുടെ നഷ്ടവും പ്രതീക്ഷിച്ചിരുന്ന ലാഭമടക്കം ഏകദേശം നാലുകോടി രൂപയുടെ ആകെ നഷ്ടവും ഉണ്ടായെന്ന നിര്‍മാണ കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണറുടെ പരാതിയിലായിരുന്നു ഹില്‍പാലസ് പോലീസ് കേസെടുത്തിരുന്നത്.