പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന പി.കെ.ശശി പാർട്ടി വിടുമെന്ന് സൂചന. എം.വി.ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം നാലിന് ജാഥ മണ്ണാർക്കാട്ടെത്തും.

ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് ജാഥയിൽ പങ്കെടുക്കാത്തതെന്നാണ് പി.കെ.ശശിയുടെ വിശദീകരണം. ശശിക്ക് പാർട്ടിയുമായി പ്രശ്നമുണ്ട്. അതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്. ശശിയല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.

ജാഥയിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ അറിയിച്ചിട്ടില്ലെന്ന് ശശി പ്രതികരിച്ചു. അതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫ് സ്ഥാനാർഥിയായി പി.കെ.ശശി ഒറ്റപ്പാലത്ത് മത്സരിക്കാൻ നീക്കമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.