കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അഞ്ചാമത്തെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി. അടച്ചിട്ട കോടതി മുറിയിലാണ് നടപടികൾ.
ശബരിമല ദ്വാരപാലക ശില്പത്തില് നിന്നും കട്ടിളപ്പാളിയില്‍ നിന്നും എത്രത്തോളം സ്വര്‍ണം നഷ്ടമായെന്ന വിവരവും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്സിയുടെ പരിശോധനാ റിപ്പോര്‍ട്ട് എസ്ഐടിക്ക് ലഭിച്ചത്. വിഎസ്എസ് സിയില്‍ യില്‍ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയില്‍ ഹാജരാക്കി.
പാളികളില്‍ നിന്ന് 989 ഗ്രാം സ്വര്‍ണം ലഭിച്ചെന്നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റി നല്‍കിയിരുന്ന മൊഴി. എന്നാല്‍, ഇതില്‍ കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നാണ് വിഎസ്എസ്സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വൈകാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഇതുവരെ 11 ഇടക്കാല ഉത്തരവുകളാണ് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടതി ഇറക്കിയിട്ടുള്ളത്.



