തിരുവല്ല: തിരുവല്ലയിലെ സ്പാ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം. ക്രൂരബലാത്സംഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരേ സ്പാ നടത്തിപ്പുകാരുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്നത്.

സ്പാകളില്‍ നിന്നും പോലീസ് പടി വാങ്ങുന്നുവെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നത്. ബലാത്സംഗ കേസ് അന്വേഷിക്കുന്നതില്‍ തുടക്കത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ ജില്ലാ പോലീസ് മേധാവിയടക്കം ഇതു നിഷേധിച്ചു.

കഴിഞ്ഞ ഒന്നിന് നടന്ന പീഡനം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ പോലീസിനു പരാതി ലഭിച്ചിരുന്നില്ല. വിവരം അറിഞ്ഞ സ്‌പെഷല്‍ ബ്രാഞ്ച് പോലീസിന്‍റെ റിപ്പോര്‍ട്ടിനേ തുടര്‍ന്ന് സ്വമേധയാ പോലീസ് എത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇരയുടെ മൊഴിയും രേഖപ്പെടുത്തി. സ്പാ ഉടമയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ക്വട്ടേഷന്‍ ആണോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട് . പോലീസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം ഇതേവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അക്കാര്യം തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. നല്ലനിലയിലാണ് മുന്നോട്ടു പോകുന്നത്. ഗുണ്ടാ പിരിവ് എന്നാണ് പ്രാഥമികമായി പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ക്വട്ടേഷന്‍ ആക്രമണമാണെന്ന തരത്തില്‍ സ്പാ ഉടമ ഇതേവരെ പരാതി നല്‍കിയിട്ടില്ല.

സ്പാകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഇതിനൊപ്പം അന്വേഷണമുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു.