ഇന്ത്യയ്ക്ക് ഇഷ്ടമുള്ള ഏത് രാജ്യത്തുനിന്നും അസംസ്കൃത എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. എണ്ണ ഇറക്കുമതിക്കായി ഇന്ത്യ പുതിയ സ്രോതസ്സുകൾ കണ്ടെത്തുന്നത് മോസ്കോയ്ക്ക് എതിരല്ലെന്നും അത് സ്വാഭാവികമായ നടപടി മാത്രമാണെന്നും ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് ബുധനാഴ്ച പറഞ്ഞു.
റഷ്യ ഒരിക്കലും ഇന്ത്യയുടെ ഏക ഊർജ്ജ പങ്കാളിയായിരുന്നില്ലെന്നും അതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.



