ഫരീദാബാദിൽ ഹോം വർക്ക് ചെയ്യുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് നാലു വയസുകാരിയെ പിതാവ് തല്ലിക്കൊന്നു. ഒന്നു മുതൽ 50 വരെയുള്ള അക്കങ്ങൾ എഴുതാൻ കഴിയാത്തതിനെ തുടർന്നാണ് ക്രൂരമായ മർദ്ദനമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ പ്രതിയായ കൃഷ്ണ ജയ്സ്വാൾ (31) എന്നയാളെ സെക്ടർ 58 പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒരു ദിവസത്തെ പോലീസ് റിമാൻഡിൽ വിട്ടതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ഖേരതിയ ഗ്രാമവാസിയായ ജയ്സ്വാൾ കുടുംബത്തോടൊപ്പം ഫരീദാബാദിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.



